Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : False Propaganda

Kannur

നുണ പ്രചാരണങ്ങളാണ് പരാജയത്തിനിടയാക്കിയത്: എം.ബി. രാജേഷ്

പയ്യന്നൂര്‍: പാര്‍ട്ടി പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നടത്തിയ ദുഷ്പ്രചാരണം നേതാക്കളെക്കുറിച്ച് തെറ്റായ പ്രതീതിയുണ്ടാക്കിയെന്നും ആ നുണപ്രചാരണങ്ങളാണ് ഇടതുപക്ഷത്തിന്‍റെ പരാജയത്തിനിടയാക്കിയതെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.ബി. രാജേഷ്. സിപിഎം പ്രവര്‍ത്തകന്‍ കുന്നരു കാരന്താട്ടെ സി.വി. ധനരാജിന്‍റെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് കുന്നരു തെക്കേഭാഗത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെ. വിജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. രാകേഷ്, ടി.ഐ. മധുസൂദനന്‍, പി. സന്തോഷ്, സരിന്‍ ശശി, സി. കൃഷ്ണന്‍, കെ.പി. ജ്യോതി, വി. പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.

കാരന്താട്ട് രക്തസാക്ഷി മന്ദിരം കേന്ദ്രീകരിച്ച് പ്രകടനം നടന്നു. രക്തസാക്ഷി ദിനാചരണത്തിന്‍റെ ഭാഗമായി കുന്നരു ലോക്കലിലെ മുഴുവന്‍ ബ്രാഞ്ചുകളിലും പതാക ഉയര്‍ത്തി. രാവിലെ കാരന്താട്ടെ രക്തസാക്ഷി മണ്ഡപത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഐ. മധുസൂദനന്‍ പതാക ഉയര്‍ത്തി.

District News

കുട്ടിനിക്കർ ധരിച്ച് സിഐ പരാതി സ്വീകരിച്ചെന്ന് വ്യാജപ്രചരണം: യുവതിക്കും ഓൺലൈൻ ചാനലിനുമെതിരേ കേസ്

ചെങ്ങന്നൂർ: സിഐ കുട്ടിനിക്കർ ധരിച്ച് പരാതി സ്വീകരിച്ചെന്നും സ്ത്രീകളെ അപമാനിച്ചെന്നും കാണിച്ച് സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ച സംഭവത്തിൽ യുവതിക്കും ഓൺലൈൻ മീഡിയ ഉടമയ്ക്കുമെതിരേ വ്യാജ പ്രചാരണത്തിന് പോലീസ് കേസെടുത്തു.

കിടു ഓൺ ലൈൻ മീഡിയ ഉടമ വിഷ്ണു വിജയൻ, ദൃശ്യങ്ങൾ പ്രചരിപ്പിച്ച മാങ്കാംകുഴി സ്വദേശിനി ശരണ്യ എന്നിവർക്കെതിരേ യാണ് ചെങ്ങന്നൂർ പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം ചെങ്ങന്നൂർ സിഐ കുട്ടിനിക്കർ ധരിച്ച് സ്ത്രീകളുടെ പരാതി സ്വീകരിക്കാൻ എത്തിയെന്നും പരാതി നൽകാൻ ശ്രമിച്ചപ്പോൾ അശ്ലീല ചുവയോടെ സംസാരിച്ചു. യൂണിഫോം ധരിച്ചില്ലെന്നും കാണിച്ച് ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ, ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർ ഈ സംഭവം അന്വേഷിച്ചപ്പോൾ അതിൽ വ്യാജ പ്രചാരണമാണ് നടന്നതെന്ന് കണ്ടെത്തി. ഇതേത്തുടർന്നാണ് സിഐയുടെ പരാതിയിൽ പോലീസ് കേസെടുത്തത്.

ചെങ്ങന്നൂർ സിഐ എ.സി. വിപിനെതിരെയാണ് വ്യാജ പ്രചാരണം നടന്നത്. ഫോട്ടോകൾ ഉൾപ്പെടെയാണ് പ്രചരിപ്പിച്ചത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ച സാമൂഹിക മാധ്യമ അക്കൗണ്ടിനെതിരെയും കേസെടുത്തിട്ടുണ്ട്. പോലിസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ കുടുംബാംഗങ്ങൾ തമ്മിൽ തർക്കമായി.

ഇതോടെ പോലീസ് ഉദ്യോഗസ്ഥർ എസ്എച്ച്ഒയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നാണ് രാവിലെ വ്യായാമം ചെയ്യുകയായിരുന്ന എസ്എച്ച്ഒ ഔദ്യോഗിക വേഷത്തിൽ അല്ലാതെ സ്റ്റേഷനിൽ എത്തിയത്. തനിക്കെതിരേ വ്യാജ പ്രചാരണം നടത്തുന്നുവെന്ന എസ്എച്ച്ഒ വിപിന്‍റെ പരാതിയിലാണ് കേസെടുത്തത്. ചെങ്ങന്നൂർ ഡിവൈഎസ്പി പോലിസ് സ്റ്റേഷനിൽ എത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് കേസെടുത്തത്.

Latest News

Corehub Up